ബംഗളൂരു: രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് ജില്ലയായി പുനര്‍നാമകരണം ചെയ്യാനുള്ള നിർദേശത്തെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസ് രാമനഗരയിലെ ‘രാമ’ എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദേശം കൊണ്ടുവരാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആര്. അശോക പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കവും ഇതിനു പിന്നില്‍ ഉണ്ടാകാം. ബ്രാന്‍ഡ് ബംഗളൂരു എന്ന പേരില്‍ ബംഗളൂരുവിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചു. ഇപ്പോള്‍ രാമനഗരയുടെ പേരുമാറ്റത്തിലൂടെ അവര്‍ ആ ജില്ലയിലെ ജനങ്ങളെയും വിഡ്ഢികളാക്കുകയാണെന്ന് അശോക അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.