മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യ സ്വദേശി ചിന്നയ്യയുടെ രണ്ടാം ഭാര്യ മല്ലികയെയും സഹോദരി രത്നയെയും എസ്.ഐ.ടി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസിൽ ദീർഘനേരം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ആക്ടിവിസ്റ്റ് മഹേഷ് ഷെട്ടി തിമറോഡിയുടെ വീട് സന്ദർശിച്ചപ്പോൾ ചിന്നയ്യയുടെ ഭാര്യ മല്ലികയും ഭർത്താവിനൊപ്പം ഉണ്ടായിരുന്നുവെന്ന് സൗജന്യ മൂവ്മെന്റ് പ്രവർത്തകർ എസ്.ഐ.ടിയെ അറിയിച്ചിരുന്നു. തിമറോഡിയുടെ സാന്നിധ്യത്തിൽ ചിന്നയ്യ നൽകിയ മൊഴികളുടെ വിഡിയോ ക്ലിപ്പുകൾ പുറത്തുവരുകയും ചെയ്തു. കോടതിയിൽ സാക്ഷി നേരത്തേ നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തമായിരുന്നു അവ. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതിനാണ് മല്ലികയെയും രത്നയെയും ചോദ്യം ചെയ്തത്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ തിരുത്തി മൊഴി നൽകിയതിനാൽ ചിന്നയ്യയെ പൊലീസ് പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ചിന്നയ്യ ശിവമൊഗ്ഗ ജില്ല ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.