ബംഗളൂരു: ഡിസംബർ മാസത്തോടെ ചെന്നൈ-ബംഗളൂരു നാലുവരി അതിവേഗ പാത തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
ഡിസംബർ മുതൽ ചെന്നൈ-ബംഗളൂരു ദൂരം രണ്ടു മണിക്കൂറായി ചുരുങ്ങും. നാല്-അഞ്ച് മണിക്കൂറാണ് നിലവിൽ ചെലവാകുന്നത്. 258 കിലോമീറ്ററാണ് നാലുവരിപ്പാതയുടെ നീളം. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ഈ പാതയിലെ വേഗപരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.