ബംഗളൂരു: കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് (കെ.പി.എം.ഇ) നിയമങ്ങൾ ലംഘിച്ചതിന് ആരോഗ്യ വകുപ്പ് നിരവധി ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് ഡസനിലധികം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. 65 സ്ഥാപനങ്ങളിൽ 28 സ്ഥാപനങ്ങൾക്ക് ലംഘനത്തിന്റെ ആഘാതം അടിസ്ഥാനമാക്കി 10,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്തി. പിഴയായി ആകെ 9.35 ലക്ഷം രൂപ ഈടാക്കി.
ബംഗളൂരുവിലെ സഹകർ നഗറിലെ ആർ.എം.എസ് ലേഔട്ടിലുള്ള ആസ്ത ഡയഗ്നോസ്റ്റിക് സെന്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.നാല് കേസുകൾ കർശന നടപടികൾക്കായി കർണാടക മെഡിക്കൽ കൗൺസിലിന് (കെ.എം.സി) കൈമാറി. ഒരു ആശുപത്രി രോഗികൾക്ക് പണം തിരികെ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അവർ അത് തിരികെ നൽകാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.