ബംഗളൂരു: ബംഗളൂരു സൗത്തിലെ താവരകരെയിൽ 14കാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആറാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ തൊഴിലാളികളായ മാതാപിതാക്കൾ കൊലപാതകം നടക്കുമ്പോൾ ജോലിസ്ഥലത്തായിരുന്നു. വീട്ടിലെത്തിയ സംഘം പെൺകുട്ടിയെ ആക്രമിച്ചുകൊലപ്പെടുത്തിയതായാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.
പ്രതികളിലൊരാളായ യെല്ലപ്പയെ പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതായും മറ്റു പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും രാമനഗര എസ്.പി ആർ. ശ്രീനിവാസ ഗൗഡ അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.