മംഗളൂരു: സംസ്ഥാന സർക്കാറിന്റെ സപ്തപദി വിവാഹ യോജന പദ്ധതിയിൽ 11 ജോടികൾ വിവാഹിതരായി. കൊല്ലൂർ മൂകാംബിക, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒരുക്കിയ മംഗല്യഭാഗ്യ ചടങ്ങിൽ രാവിലെ 11.20നും 12.20നും ഇടയിലെ മുഹൂർത്തത്തിലാണ് താലിചാർത്തൽ നടന്നത്. കുക്കെയിൽ ആറ് വിവാഹങ്ങൾക്ക് മധുസൂദനൻ കല്ലൂരായയും കൊല്ലൂരിൽ അഞ്ചിന് പൂജാരി ഗജനാനയും കാർമികത്വം നൽകി.
രണ്ട് ക്ഷേത്രങ്ങളുടെയും കമ്മിറ്റി അംഗങ്ങളും ദമ്പതികളുടെ ബന്ധുക്കളും പങ്കെടുത്തു. വരന് താലിയും 5000 രൂപയും വധുവിന് സാരിയും 10000 രൂപയും പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.