സുല്‍ത്താന്‍ ബത്തേരി: നഗരസഭയിലെ ഒന്നാംവാര്‍ഡിലുള്ള കൊമ്പന്മൂല വനാതിര്ത്തിയിലേക ്ക് താൽക്കാലികമായി മാറ്റിത്താമസിപ്പിച്ച ആറു കാട്ടുനായ്ക്ക കുടുംബങ്ങളുടെ പുനരധിവ ാസം കടലാസിലൊതുങ്ങി. ആറു കുടുംബങ്ങളിലായി 20 പേരാണ് കൊമ്പന്മൂലയിൽ ദുരിതംപേറി ജീവിതം തള്ളിനീക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ തീരെ ഇല്ലെന്നുതന്നെ പറയാം. ഒരു വര്‍ഷത്തിനുള്ളില്‍ പുനരധിവസിപ്പിക്കാമെന്ന് പറഞ്ഞാണ് ഇൗ കുടുംബങ്ങളെ കൊമ്പന്മൂലയിലേക്ക് മാറ്റി താമസിപ്പിച്ചത്. മൂന്നുവര്‍ഷം തികയാറാകുമ്പോഴും ഇവരുടെ ദുരിത ജീവിതത്തിന് മാറ്റമൊന്നുമില്ല. മുളകൊണ്ടുള്ള ഒറ്റമുറി വീടുകളിലാണ് താമസം. അന്നുനല്‍കിയ സോളാര്‍ പാനല്‍ ഉപയോഗിച്ച് ഒരു വര്‍ഷം തികച്ച് വെളിച്ചം കിട്ടിയില്ല.
അറ്റകുറ്റപ്പണിചെയ്ത് നന്നാക്കാനുള്ള നീക്കമൊന്നും ബന്ധപ്പെട്ടവർ നടത്തിയില്ല. നിലവില്‍ മുറ്റത്ത് വിറകു കൂട്ടിയിട്ട് കത്തിച്ച് അതിെൻറ ചുറ്റുമിരുന്നാണ് രാത്രിയിൽ കോളനിക്കാര്‍ ഭക്ഷണം കഴിക്കുന്നതുപോലും. റേഷന്‍കാര്‍ഡുള്ളവര്‍ രണ്ട് കുടുംബങ്ങള്‍ മാത്രം. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ ബാക്കിയുള്ള കുടുംബങ്ങൾക്ക് മണ്ണെണ്ണയും കിട്ടാറില്ല. കുടിവെള്ളക്ഷാമവും അതിരൂക്ഷമാണ്. കൊല്ലികളിലെ അരുവികളില്‍നിന്നു വരുന്ന വെള്ളം കെട്ടിനിര്‍ത്തിയാണ് കുടിക്കാനും മറ്റും ഉപയോഗിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സൗകര്യം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലെമാന്നുമുണ്ടായില്ല. കൃഷിചെയ്യാന്‍ ഇവര്‍ക്ക് താൽപര്യമുണ്ട്. എന്നാല്‍ അതിന് പറ്റിയ സാഹചര്യമില്ല. നാൽക്കാലികളെ വളർത്തുന്നുണ്ട്. മുമ്പ് വനാവകാശ നിയമപ്രകാരം കൊമ്മഞ്ചേരിയില്‍ ഭൂമി പതിച്ചുകിട്ടിയ കുടുംബങ്ങളെ വന്യമൃഗശല്യം രൂക്ഷമായതോടെയാണ് അവിടെനിന്ന് താൽക്കാലികമായി കൊമ്പന്മൂലയിലേക്ക് മാറ്റിത്താമസിപ്പിച്ചത്.
ഇവരെ മാറ്റിത്താമസിപ്പിക്കേണ്ടത് വനംവകുപ്പിെൻറ ചുമതലയാണ്. കുറിച്യാട്, ഗോളൂര്, അമ്മവയല്‍ തുടങ്ങിയ ഇടങ്ങളിലെ പുനരധിവാസത്തിന് സമാനമായി ഇവരുടെ കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അതേസമയം, ഈ കുടുംബങ്ങളെ എത്രയും പെട്ടെന്ന് മാറ്റിത്താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കുറിച്യാട് റെയ്ഞ്ച് ഓഫിസര്‍ അറിയിച്ചു. അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിന് കോളനിക്കാരുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ടിെൻറ ലഭ്യതക്കുറവാണ് കാലതാമസം വരുത്തുന്നത്. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനും വനംവകുപ്പ് മേധാവിക്കും നിർദേശം സമര്‍പ്പിച്ചു. അടുത്ത സാമ്പത്തികവര്‍ഷം ആദ്യംതന്നെ ഇവരെ പുനരധിവസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.