മേപ്പാടി: പുഴകളും കാട്ടരുവികളും വറ്റിവരണ്ടതോടെ മേപ്പാടി പ്രദേശം ജലക്ഷാമത്തിെൻറ പിടിയിൽ. പഞ്ചായത്തിെൻറ വിവിധഭാഗങ്ങളിൽ കുടിവെള്ളത്തിനായി ജനം അലയുകയാണ്. എളമ്പ ിലേരി പുഴയിൽനിന്നുള്ള വെള്ളമെത്തിച്ചായിരുന്നു ടൗണിലും പരിസരപ്രദേശങ്ങളിലും വിതരണം നടത്തിയിരുന്നത്. പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ ഒരു മാസത്തോളമായി ജലവിതരണം താറുമാറായ നിലയിലാണ്.
പൊതുടാപ്പുകളിൽ വെള്ളമില്ലാതായതോടെ ടൗണിലും പരിസരങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണ്. ചെറുകിട ഹോട്ടലുകളും പ്രയാസത്തിലായി. ഗ്രാമപഞ്ചായത്ത് ടാങ്കറിൽ വെള്ളം വിതരണംചെയ്യുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ ദൈനംദിനാവശ്യങ്ങൾക്ക് മതിയാവില്ല. ജലസ്രോതസ്സുകൾ വറ്റിയതോടെ എസ്റ്റേറ്റ് പാടികളിലെ തൊഴിലാളി കുടുംബങ്ങളും ജലദൗർലഭ്യം അനുഭവിക്കുന്നു. ടൗണിലെ പൊതുകിണറുകളെല്ലാം ഉപയോഗശൂന്യമാണ്. വേനൽ കനത്തുകഴിഞ്ഞാൽ എല്ലാവർഷവും പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെടാറുണ്ടെങ്കിലും ഈ വർഷം അത് നേരേത്തയായി. ഫയലിലും പാതിവഴിയിലുമായി കുടിവെള്ളപദ്ധതികൾ പലതുണ്ടെങ്കിലും ജലക്ഷാമം പരിഹരിക്കാൻ അതൊന്നും പര്യാപ്തമല്ല. മേപ്പാടിയിൽ വെള്ളമെത്തിക്കുന്നതിനായി നെല്ലിമുണ്ടയിൽ ഒരു പദ്ധതി ആരംഭിക്കാൻപോകുന്നുവെന്ന് ഗ്രാമപഞ്ചായത്തധികൃതർ മാസങ്ങൾക്കു മുേമ്പ പറഞ്ഞിരുന്നു. അതിനുള്ള വിതരണപൈപ്പുകളും വാങ്ങി. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. എളമ്പിലേരി പദ്ധതിയിൽനിന്നുള്ള ജലവിതരണത്തിന് തടസ്സം നേരിട്ടാൽ അതിനുപകരമായി കടൂരിൽ പുതിയൊരു പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. കടൂർ ഉപാസി ഓഫിസിന് എച്ച്.എം.എൽ കമ്പനി വിട്ടുകൊടുത്ത സ്ഥലത്ത് കിണറിെൻറ നിർമാണപ്രവൃത്തി നടന്നു വരുകയാണിപ്പോൾ. വർഷങ്ങൾക്കു മുേമ്പ വാട്ടർ അതോറിറ്റി അനുവദിച്ച 84 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ആ പദ്ധതി നടപ്പാക്കുന്നത്. കടൂരിൽ കിണർ, പമ്പ് ഹൗസ് എന്നിവ നിർമിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് ടാങ്ക്കുന്നിൽ നിലവിലുള്ള ടാങ്കിലെത്തിച്ച് ടൗണിലും പരിസരങ്ങളിലും വിതരണംചെയ്യാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അതിെൻറ കിണറിെൻറ പ്രവൃത്തി മാത്രമാണിപ്പോൾ നടക്കുന്നത്. പൈപ്പുകളൊക്കെ സ്ഥാപിച്ച് പദ്ധതി പ്രവർത്തനക്ഷമമാകണമെങ്കിൽ ചുരുങ്ങിയത് രണ്ടു മൂന്നു മാസങ്ങളെങ്കിലും കാലതാമസമുണ്ടാകും. അതുവരെ ജലക്ഷാമം രൂക്ഷമായിത്തുടരുന്ന സ്ഥിതിയാണ്.
മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി ആവിഷ്കരിച്ച 70 കോടിയുടെ കാരാപ്പുഴ കുടിവെള്ളപദ്ധതിയും പാതിവഴിയിലാണ്. സ്ഥലമെടുപ്പ് ഇതുവരെ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.