മൂന്നാനക്കുഴി- സി.സി പാതയിലെ അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചു

സുല്‍ത്താന്‍ ബത്തേരി: മൂന്നാനക്കുഴി- സി.സി പാതയിലെ അപകടഭീഷണിയായ മരങ്ങള്‍ മുറിച്ചു നീക്കി. വന്‍മരങ്ങള്‍ മുറിച്ചുനീക്കേണ്ടതിനാല്‍ ഈ റൂട്ടിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പനമരം, മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ മീനങ്ങാടി- അപ്പാട്- മൂന്നാനക്കുഴി വഴി തിരിച്ചുവിട്ടു. സി.സി മുതല്‍ മൂന്നാനക്കുഴി വരെ നിരവധി മരങ്ങള്‍ അപകടകരമായ നിലയിലായിരുന്നു. വളവിലെ മരങ്ങളില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. വലിയ വാഹനങ്ങള്‍ക്ക് സൈഡ്കൊടുക്കാനും സാധിക്കാത്ത സ്ഥിതിയായിരുന്നു. മഴക്കാലത്ത് കൊമ്പുകള്‍ ഒടിഞ്ഞുവീണും അപകടം സംഭവിക്കാറുണ്ട്. പി.ഡബ്ല്യു.ഡി വിഭാഗമാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.