മാനന്തവാടി: വിവാദമായ തൊണ്ടർനാട് കോറോം കാഞ്ഞിരത്തിനാൽ ജോർജിെൻറ ഭൂമിപ്രശ്നത്തിൽ പുതിയ തന്ത്രവുമായി വനംവകുപ്പ് രംഗത്ത്. പ്രദേശത്തെ നിരവധി കർഷകർക്ക് വനംവകുപ്പ് നോട്ടീസ് അയച്ചു. 2015 സെപ്റ്റംബർ നാലിന് ഹൈകോടതി ഇറക്കിയ ഉത്തരവിെൻറ പിൻബലത്തിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 01.01.77നു ശേഷമുള്ള വനം കൈയേറ്റം ഒഴിപ്പിക്കാനാണ് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ് ആൻഡ് അസൈൻമെൻറ് ആക്ട് പ്രകാരം വനഭൂമി കൈയേറ്റം കുറ്റകരമാണ്. അതിനാൽ, വനഭൂമി കൈയേറിയതായി മനസ്സിലാക്കുന്നതായും രേഖകൾ ഹാജരാക്കാൻ 15 ദിവസത്തെ സമയം അനുവദിക്കുന്നതായും അല്ലാത്തപക്ഷം ഒരു മാസത്തിനകം സ്വയം ഒഴിഞ്ഞുപോകണമെന്നും കാണിച്ച് തീയതി രേഖപ്പെടുത്താത്ത നോട്ടീസുകൾ കോറോത്തെ നിരവധി കർഷകർക്ക് വനംവകുപ്പ് നൽകിയിട്ടുണ്ട്. കാഞ്ഞിരത്തിനാൽ ജോർജിെൻറ 238/1 ൽപെട്ട സ്ഥലത്തിെൻറ തൊട്ടടുത്തു കിടക്കുന്ന സർവേ നമ്പർ 238/2 മുതൽ ഒമ്പത്വരെയുള്ള 17 കർഷകർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജോർജിെൻറ ഭൂമിപ്രശ്നം പരിഹരിക്കുന്നതിനായി അന്നത്തെ സബ് കലക്ടർ ശീറാം സാംബശിവറാവു സർക്കാറിന് കൊടുത്ത റിപ്പോർട്ടിൽ ഈ ഭൂമിക്ക് സമീപമുള്ള ഭൂമിക്ക് പട്ടയം അനുവദിച്ചതാണെന്നും 1977ന് ശേഷവും പട്ടയം കിട്ടിയവർ ഉണ്ടെന്നും അതുകൊണ്ടുതന്നെ ജോർജിെൻറ ഭൂമി വനഭൂമിയല്ലെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ വനംവകുപ്പിെൻറ 122 ഏക്കർ ഭൂമി കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുകയും വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാനും ജോർജിെൻറ ഭൂമി വനഭൂമിയാണെന്ന് സ്ഥാപിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വനംവകുപ്പ് നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.