മരണത്തിലും പിരിയാതെ ഷമീറും ഉനൈസും

അമ്പലവയൽ: ചെറുപ്പം മുതൽ ഒന്നിച്ച് കളിച്ചുവളർന്ന ഷമീറും ഉനൈസും മരണത്തിലും ഒന്നിച്ച് യാത്രയായത് പ്രദേശത്തിനും സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി. ചൊവ്വാഴ്ച സുൽത്താൻ ബത്തേരിയിൽനിന്ന് ഫുട്ബാൾ മേള കണ്ട് മടങ്ങിവരവെ രാത്രി 11 മണിക്ക് മലങ്കര ഭാഗത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഷമീർ സംഭവസ്ഥലത്തും ഉനൈസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണത്തിന് കീഴടങ്ങിയത്. ബത്തേരി കോഓപറേറ്റിവ് കോളജിലെ അവസാന വർഷ ബി.കോം വിദ്യാർഥിയായിരുന്നു ഉനൈസ്. എപ്പോഴും ഒന്നിച്ചുകാണാറുള്ള ഇവർ സൗഹൃദ, സാംസ്കാരിക കൂട്ടായ്മകളിലെ സാന്നിധ്യമായിരുന്നു. പ്രദേശത്തെ ദഫ്മുട്ട് സംഘത്തിലും ഇരുവരും സജീവ സാന്നിധ്യമായിരുന്നു. ചുള്ളിയോട് യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡൻറായിരുന്നു ഷമീർ. ഭാവി പ്രതീക്ഷകളായിരുന്ന യുവാക്കളുടെ മരണം കുടുംബങ്ങൾക്കും തീരാനഷ്ടമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.