കാട്ടാന കൃഷി നശിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കട്ടയാട് വ്യാഴാഴ്ച രാത്രി കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കട്ടയാട് കുഞ്ഞികൃഷ്ണന്‍, കൃഷ്ണന്‍ ചെട്ടി, പുത്തന്‍വീട് ഷാജി എന്നീ കര്‍ഷകരുടെ 200ഓളം വാഴകളാണ് ആന നശിപ്പിച്ചത്. നാട്ടുകാര്‍ ബഹളം വെച്ചതിനത്തെുടര്‍ന്ന് ആനകള്‍ പിന്‍വാങ്ങുകയായിരുന്നു. കട്ടയാട്, മുള്ളന്‍കുന്ന്, സത്രംകുന്ന് എന്നിവിടങ്ങളില്‍ കാട്ടാനയിറങ്ങുന്നത് പതിവായിരിക്കുകയാണ്. സോളാര്‍ വേലികള്‍ തകര്‍ത്താണ് ആനകളത്തെുന്നത്. നശിപ്പിച്ച വേലികള്‍ എത്രയും പെട്ടെന്ന് നന്നാക്കണമെന്നും ചതുപ്പ് സ്ഥലങ്ങളില്‍ കല്‍മതില്‍ കെട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ ടി.എല്‍. സാബു, കുറിച്യാട് ഫോറസ്റ്റ് റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ. രാമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.