മാനന്തവാടി: കരാറുകാരന്‍െറ അനാസ്ഥമൂലം വീടിന്‍െറ ചുവരിടിഞ്ഞുവീണ് മകള്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മണിക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനായില്ല. വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ അരയാല്‍തറ പുതുക്കോട്ടിടം കോളനിയിലെ മണിയുടെ മകള്‍ നവ്യയാണ് മരിച്ചത്. മകളുടെ മരണത്തെ തുടര്‍ന്ന് മന്ത്രി, പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം കോളനിയിലത്തെുകയും ആശ്വസിപ്പിക്കുകയും കരാറുകാരനെതിരെ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പട്ടികവര്‍ഗ വകുപ്പ് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കി. എന്നാല്‍, വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരികേണ്ട വകുപ്പ് അധികൃതരാകട്ടെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ചുവരിലൊതുങ്ങിയ വീട് കാടുമൂടി കിടക്കുകയാണ്. മണിയും കുടുംബവും ഷീറ്റ് മേഞ്ഞ കുടിലിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.