കല്‍പറ്റ: വാറന്‍റി കാലാവധിക്കുള്ളില്‍ മൊബൈല്‍ഫോണ്‍ കേടായിട്ടും മാറ്റി നല്‍കാത്ത സംഭവത്തില്‍ മൊബൈല്‍ ഷോപ്പ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കല്‍പറ്റയിലെ പ്രമുഖ മൊബൈല്‍ ഷോപ്പില്‍ നിന്ന് വാങ്ങിയ ഫോണ്‍ ആറുമാസത്തിനുള്ളില്‍തന്നെ തകരാറായതിനത്തെുടര്‍ന്ന് മാറ്റിനല്‍കാത്തതിനാല്‍ ഫോണ്‍ വിലയായ 7660 രൂപയും കോടതി ചെലവായി 2000 രൂപയും നഷ്ടപരിഹാരം നല്‍കാനാണ് വയനാട് ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചത്. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദാണ് പരാതിക്കാരന്‍. 2013 ജൂണിലാണ് ഫോണ്‍ വാങ്ങിയത്. സാംസങ് സ്മാര്‍ട്ട് ഫോണിന് വാറന്‍റി കാലാവധിക്കുള്ളില്‍ ഉപയോഗിക്കാനാവാത്ത വിധം തകരാര്‍ സംഭവിച്ചു. ഷോപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിക്കാരനെ അവഗണിക്കുകയും തങ്ങള്‍ ഉത്തരവാദികളല്ളെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്തുവെന്നാണ് കേസ്. പരാതിക്കാരനുവേണ്ടി അഡ്വ. വി.കെ. ജോസഫ്, അഡ്വ. കെ.എന്‍. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.