മേപ്പാടി: ചോര്‍ന്നൊലിക്കുന്ന ചെറ്റക്കുടിലില്‍ വര്‍ഷങ്ങളായി കഴിഞ്ഞുകൂടുന്ന ആനക്കാട് കോളനിയിലെ ശിവന്‍-അമ്മിണി ദമ്പതികള്‍ക്ക് വീടുവെക്കാന്‍ ധനസഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. സഹദ്, വാര്‍ഡ് മെംബര്‍ പ്രതീജ എന്നിവര്‍ പറഞ്ഞു. അമ്മിണി-ശിവന്‍ ദമ്പതികളുടെ ദുരിതജീവിതം വ്യാഴാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് പ്രസിഡന്‍റും വാര്‍ഡ് മെംബറും കോളനിയിലെ കുടില്‍ സന്ദര്‍ശിച്ചു. വിവിധ ഭവനപദ്ധതികള്‍ നിലവിലുണ്ട്. സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കി ഇവര്‍ക്ക് വീടുവെക്കാന്‍ ധനസഹായം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. താല്‍ക്കാലികമായി സാമാന്യം ഭേദപ്പെട്ട ഷെഡ് താമസിക്കാന്‍ നിര്‍മിച്ചുകൊടുക്കും. തുടര്‍ന്ന് വീട് നിര്‍മിക്കാന്‍ ഫണ്ട് ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.