വിതുര: കിഴക്കൻ മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയിൽ വാമനപുരം നദിയും ചിറ്റാറും പല സ്ഥലങ്ങളിലും കരകവിഞ്ഞു. പൊന്മുടി, ബ്രൈമൂർ മലനിരകളിൽപെട്ട വനഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ശക്തമായ മഴ ആരംഭിച്ചു. പൊന്മുടിയിൽ നാലു മണിക്കൂറോളം തോരാതെ മഴ പെയ്തു. ഇതിനെതുടർന്ന് വാമനപുരം നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ വെള്ളത്തിനടിയിലായി. ഇവിടങ്ങളിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ബ്രൈമൂർ റോഡിൽ മേരി ഗോൾഡ് എസ്റ്റേറ്റിന് സമീപം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. പൊന്മുടി ഇരുപത്തിയാറാം മൈലിന് സമീപവും നേരിയ മണ്ണിടിച്ചിലുണ്ടായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.