തിരുവനന്തപുരം: മുന്നണികളുടെയും സ്ഥാനാർഥികളുടെയും നെഞ്ചിടിപ്പേറ്റി, പ്രതീക്ഷക ളെയും പ്രവചനങ്ങളെയും മറികടന്ന് തലസ്ഥാനത്ത് റെക്കോഡ് പോളിങ്. 2014ലെ അപേക്ഷിച്ച് തിര ുവനന്തപുരം, ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ നാല് ശതമാനത്തോളം വർധനയാണുണ്ടായത്. 2014ൽ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ 68.71 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 71.13 ശതമാനമായി ഉയർന്നു. രാജ്യം ഉറ്റുനോക്കുന്ന ത്രികോണപോരുള്ള തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ ചരിത്രം തിരുത്തിക്കുറിച്ച് 71.54 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2014ൽ ഇത് 68.69 ശതമാനമായിരുന്നു. അവസാന കണക്കിൽ ചെറിയൊരു വർധനകൂടി പ്രതീക്ഷിക്കുന്നുണ്ട്. ഉയർന്ന പോളിങ് നിരക്ക് ആരെ തുണക്കുമെന്നറിയാതെ മൂന്ന് മുന്നണികളും തലപുകച്ച് തുടങ്ങി.രാവിലെ ഏഴ് മുതൽ തിരുവനന്തപുരം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പോളിങ് ബൂത്തിന് മുന്നിൽ സ്ത്രീകളടക്കമുള്ളവരുടെ നീണ്ടനിര പ്രകടമായിരുന്നു.
മുൻകാലങ്ങളെപ്പോലെ പതിഞ്ഞ താളത്തിലായിരുന്നു തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിന് കീഴിലുള്ള നിയോജകമണ്ഡലങ്ങളുടെ അവസ്ഥ. ഇവിടെ ആദ്യ ഒരു മണിക്കൂറിൽ വോട്ട് ചെയ്യാനെത്തിയത് 1.73 ശതമാനം പേർ മാത്രമായിരുന്നു. എന്നാൽ, ആറ്റിങ്ങലിൽ രാവിലെ എട്ടോടെ 4.18 ശതമാനം പേർ വോട്ടുയന്ത്രത്തിൽ വിരൽ അമർത്തി. എന്നാൽ, ഒമ്പതോടെ തിരുവനന്തപുരം ആറ്റിങ്ങലിെനാപ്പം ഓടിയെത്തി. സി. ദിവാകരനും ശശി തരൂരിനും കുമ്മനത്തിനുമായി 8.17 ശതമാനം ബൂത്തിലെത്തിയപ്പോൾ മറുഭാഗത്ത് സമ്പത്തിനും അടൂർ പ്രകാശിനും ശോഭ സുരേന്ദ്രനുമായി 8.7 ശതമാനം പേരാണ് സമ്മതിദാനാവകാശം നിറവേറ്റിയത്. 11 മണിക്ക് ആറ്റിങ്ങൽ 26.87 ശതമാനമായിരുന്നു വോട്ടിങ്. ഉച്ചക്ക് ഒരു മണിയോടെ 41.27 ശതമാനത്തിലേക്ക് ഉയർന്നു.
തിരുവനന്തപുരത്താകട്ടെ 25.86ൽനിന്ന് 40.92 ശതമാനത്തിലേക്കും പോളിങ് ഉയർന്നു. എന്നാൽ, ഉച്ചയൂണിെൻറ ആലസ്യത്തിൽ ആറ്റിങ്ങൽ ഒന്ന് മയങ്ങിയതോടെ തിരുവനന്തപുരം മുന്നിലെത്തി. 53.97 ശതമാനം പേർ മൂന്നുമണിയോടെ വോട്ടവകാശം വിനിയോഗിച്ചപ്പോൾ ആറ്റിങ്ങലിൽ പോൾ ചെയ്തത് 53.16 ശതമാനമായിരുന്നു. അഞ്ച് മണിക്ക് തിരുവനന്തപുരത്ത് 65.76ഉം ആറ്റിങ്ങലിൽ 64.89 ശതമാനവുമായി. ജില്ലയിൽ ഏറ്റവും കൂടുതൽപേർ വോട്ട് രേഖപ്പെടുത്തിയത് തിരുവനന്തപുരം പാർലമെൻറിന് കീഴിൽ വരുന്ന പാറശ്ശാല നിയോജകമണ്ഡലത്തിലാണ് 76.04 ശതമാനം. 2014ൽ ഇത് 73.12 ശതമാനമായിരുന്നു. തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ വോട്ട് ഏറ്റവും കുറവ് തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് (63.18). ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തത് കാട്ടാക്കടയാണ് (75.05) കുറവ് വർക്കലയും (66.10).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.