കാറിടിച്ച് പരിക്ക്​; മാതാവിന്​ പിന്നാലെ മകളും മരിച്ചു

തിരുവനന്തപുരം: മാതാവിനൊപ്പം ക്ഷേത്രദർശനം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയില ിരുന്ന മകളും മരിച്ചു. ഇൗമാസം നാലിന് ബൈപാസിൽ സ്വകാര്യ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ റിട്ട. അധ്യാപിക തങ്കമണി അശോക് സംഭവസ്ഥലത്ത് മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മകൾ ആനയറ കുടവൂർ മണ്ണാംവിളാകം ശ്രീനിലയത്തിൽ ആർ. അശോക്കുമാറിൻെറ മകൾ ശ്രീജ അശോകാണ് (23) കഴിഞ്ഞദിവസം മരിച്ചത്. ക്ഷേത്രദർശനം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കഴക്കൂട്ടം ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ കാർ ഇരുവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാഗർകോവിൽ ആർ.െഎ.െഎ.ടിയിലെ അവസാനവർഷ വിദ്യാർഥിനിയായിരുന്നു ശ്രീജ. മദ്യപിച്ച് ലക്കുകെട്ട അഞ്ചംഗ സംഘമായിരുന്നു കാറിലുണ്ടായിരുന്നതെന്നും എന്നാൽ അപകടമുണ്ടാക്കിയ വാഹനം ഉൾപ്പെടെ മാറ്റി പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. സി.സി.ടി.വി കാമറകൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികൾക്കെതിരെ കർശനനടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് കുമാർ സിറ്റി പൊലീസ് കമീഷനർക്ക് പരാതി നൽകി. അപകടമുണ്ടാക്കിയ ഡ്രൈവറെ അന്നുതന്നെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നെന്നും ഇയാളുടെ പരിശോധന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പേട്ട പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.