തിരുവനന്തപുരം: ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. വൃത്തിഹീന മായ അവസ്ഥയെ തുടര്‍ന്ന് വഴുതക്കാട് ശ്രീ െഎശ്വര്യ ഹോട്ടലിനെതിരെ തിരുവനന്തപുരം നഗരസഭ കേസെടുത്തു. ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കാണ് കടലക്കറിയില്‍നിന്ന് ഒച്ചിനെ കിട്ടിയത്. ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും കക്കയാണെന്നായിരുന്നു മറുപടി. സസ്യാഹാരം മാത്രം വിളമ്പുന്ന ഹോട്ടലില്‍ കക്ക വിളമ്പുന്നത് വിശ്വസിക്കാതെ നടത്തിയ പരിശോധനയില്‍ ഒച്ചുതന്നെയെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ അധികൃതരും നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ തീര്‍ത്തും വൃത്തിഹീനമാണെന്നും ദിവസങ്ങള്‍ പഴകിയ തൈര് വരെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. പാകംചെയ്ത ഭക്ഷണം വൃത്തിഹീനമായ സ്ഥലത്ത് തുറന്ന് വെച്ച നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.