കേരളത്തിൻെറ സേനയുടെ മുന്നിൽ സർക്കാർ കണ്ണടക്കുന്നു തിരുവനന്തപുരം: കേരളത്തിൻെറ സേനയെന്ന് വിശേഷിപ്പിക്കപ്പെട് ട മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങൾക്ക് മുന്നിൽ സർക്കാർ കണ്ണടക്കുകയാണെന്നും അവർക്കാവശ്യമുള്ള അടിയന്തര സഹായം എത്തിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി സേവ്യർ ലോപ്പസ് സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ കൊടുംപട്ടിണിയിലാണ്. കടൽക്ഷോഭം മൂലം വീടുകൾ നിലംപൊത്തി വീഴുന്നു. കിടപ്പാടം നഷ്ടപ്പെട്ട അവർക്ക് ഒരു സഹായവും സർക്കാറിൻെറ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. വർഷങ്ങളായുള്ള ആവശ്യമാണ് കടൽഭിത്തി കെട്ടുകയെന്നത്. എന്നാൽ, ഒരുവിധ നടപടിയും ചെയ്യുന്നില്ല. അടിയന്തര നടപടികളും സ്വീകരിക്കണമെന്ന് സേവ്യർ ലോപ്പസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.