പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത യുവാവ്​ പിടിയിൽ

തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. വലിയതുറ വലിയ തോപ്പ് സൻെറ് ആൻസ് പള്ളിക്ക് സമീപം ഡോളി ഹൗസിൽ അരുൺ എന്ന ശ്രാവൺ (25) ആണ് അറസ്റ്റിലായത്. ഒന്നരവർഷം മുമ്പ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വെട്ടുകാട് സ്വദേശിനിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. പ്രതി വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി പ്രതിയുടെ വിവാഹം നിശ്ചയിച്ചു. തുടർന്ന് തന്നെ വിവാഹം ചെയ്യണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതി വാട്സ്ആപ്പിലും ഫോണിലും പെൺകുട്ടിയെ ബ്ലോക്ക് ചെയ്തു. തുടർന്ന് പെൺകുട്ടി വലിയതുറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസിൻെറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ തിരുവനന്തപുരം: പൊലീസിൻെറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കടകംപള്ളി കൊച്ചുവേളി പുതുവൽ ഹൗസിൽ ജോർജ് ഫ്രാൻസിസി(23)നെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം മദ്യപിച്ച് വാഹനം ഒാടിച്ച പ്രതിയുടെ സഹോദരൻ ജിജോ ഫ്രാൻസിസിനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിജോയെ ജീപ്പിൽ കയറ്റി മഹസർ തയാറാക്കുന്നതിനിടെ ജോർജ് ഫ്രാൻസിസിൻെറ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ സ്ഥലെത്തത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഘർഷാവസ്ഥ നിയന്ത്രിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ ജോർജ് ഫ്രാൻസിസ് പൊലീസിൽനിന്ന് താക്കോൽ പിടിച്ചുവാങ്ങി കസ്റ്റഡിയിലെടുത്ത മോേട്ടാർ സൈക്കിളിൽ ജിജോ ഫ്രാൻസിനെയും കയറ്റി ഒാടിച്ചുപോയി. പൊലീസ് തയാറാക്കിയ മഹസർ ജോർജ്് ഫ്രാൻസിസ് വലിച്ചുകീറിയിരുന്നു. കഞ്ചാവ് കൈവശംവെച്ചതിന് ജിജോ ഫ്രാൻസിസിനെതിരെ വലിയതുറ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. തുടർന്ന് ഇരുവർക്കുമെതിരെ വലിയതുറ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.