നേമം: പാപ്പനംകോട് ഡിപ്പോയില്‍നിന്നുള്ള സ്റ്റേ ബസുകൾ നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കാമെന്ന് എ.ടി.ഒയുടെ ഉറപ്പ ്. ഇതിൻെറ അടിസ്ഥാനത്തില്‍ എം.എല്‍.എ നടത്താനിരുന്ന പ്രതിഷേധസമരം താല്‍ക്കാലികമായി മാറ്റിവെച്ചു. പുന്നമൂട്, കാക്കാമൂല, വവ്വാമൂല, വെണ്ണിയൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സ്റ്റേ ബസുകളാണ് പടിപടിയായി നിര്‍ത്തലാക്കിയത്. ശനിയാഴ്ച രാവിലെ എം. വിന്‍സൻറ് എം.എല്‍.എ പാപ്പനംകോട് ഡിപ്പോയില്‍ എത്തി എ.ടി.ഒ ബി. അനില്‍കുമാറുമായി ചർച്ച നടത്തി. പുന്നമൂട്ടില്‍ സ്റ്റേ ബസ് നിര്‍ത്തലാക്കിയത് വിദ്യാർഥികള്‍ക്ക് ദോഷം ചെയ്യുമെന്ന് എം.എല്‍.എ പറഞ്ഞു. അതേസമയം കളക്ഷന്‍ കുറവായതാണ് ബസ് നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് പാപ്പനംകോട് ഡിപ്പോ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന ബസുകൾ നിര്‍ത്തലാക്കുന്നത് അനുവദിക്കാനാവിെല്ലന്ന് എം.എല്‍.എ പറഞ്ഞു. ബസുകൾ പടിപടിയായി നിര്‍ത്തുന്നതിനെതിരെ ശനിയാഴ്ച സമരത്തിന് ഒരുങ്ങുകയായിരുന്നു എം.എല്‍.എ. അതേസമയം സ്റ്റേ ബസുകള്‍ പുനഃസ്ഥാപിക്കുന്നകാര്യം പരിഗണിക്കാമെന്നും ഉടന്‍ നടപടിയെടുക്കാമെന്നും ഡിപ്പോ അധികൃതര്‍ ഉറപ്പുനല്‍കി. ഒരാഴ്ചയായി നിര്‍ത്തലാക്കപ്പെട്ട സ്റ്റേ ബസുകൾ പുനഃസ്ഥാപിച്ചിെല്ലങ്കില്‍ പാപ്പനംകോട് ഡിപ്പോക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വിൻസൻെറ് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.