കിള്ളിയില്‍ എസ്.ഡി.പി.ഐ-ബി.ജെ.പി പ്രവര്‍ത്തകർ തമ്മില്‍ അടിപിടി

നേമം: കിള്ളി പനയംകോട് ഭാഗത്ത് എസ്.ഡി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരായ രണ്ടുപേര്‍ തമ്മില്‍ അടിപിടി. പരിക്കേറ്റ ഇരുവര ും ആശുപത്രികളില്‍ ചികിത്സതേടി. എസ്.ഡി.പി.ഐ പ്രാദേശികനേതാവ് ബിജു, ബി.ജെ.പി പനയംകോട് ബൂത്ത് പ്രസിഡൻറ് ബിനുകുമാര്‍ എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തെരഞ്ഞെടുപ്പ് ദിനമായ ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് സംഭവങ്ങളുടെ തുടക്കം. ബിജുവും മറ്റുള്ള ആറുപേരും ചേര്‍ന്ന് ബിനുവിനെ മൈലേക്കോണം ജങ്ഷനില്‍ ആക്രമിച്ചതാണ് പ്രശ്‌നത്തിനു തുടക്കമിട്ടതെന്ന് വിളപ്പില്‍ശാല എസ്.ഐ പറഞ്ഞു. ബിനുവിൻെറ സ്‌കൂട്ടര്‍ നശിപ്പിക്കുകയും ബൂത്തിന് മുന്നിലുണ്ടായിരുന്ന പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ബിനുവും ഒപ്പമുള്ളവരും ചേര്‍ന്ന് ബിജുവിനെയും ആക്രമിച്ച് പരിക്കേല്‍പിച്ചു. ഇരുവരെയും മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ബിനുവിനെ ആക്രമിക്കുന്നതുകണ്ട് തടയാനെത്തിയ മാതാവ് സരസ്വതിയമ്മക്ക് മർദനമേറ്റതായി ആരോപണമുണ്ട്. നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അടുത്തിടെ സി.പി.എമ്മില്‍ നിന്ന് എസ്.ഡി.പി.ഐയിലേക്ക് പോയ ആളാണ് ബിജു. ഇരുവിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്കെതിരേ വിളപ്പില്‍ശാല പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.