തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ തിരുവനന്തപുരം കേൻറാൺമെൻറ് സ്റ്റേഷനിൽ നിലവിലുണ്ടെന്ന പേരിൽ പൊലീസ് പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച അഞ്ച് കേസുകളും തെറ്റായിരുന്നെന്ന് സൂചന. ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ് റിപ്പോർട്ട് തിരുത്തിയതായാണ് വിവരം. ഫോണിൽ കേെട്ടഴുതിയതുമൂലം കേസ് നമ്പറുകൾ തെറ്റിയതാണെന്ന വിശദീകരണമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്നത്. മദ്യപിച്ച് വാഹനം ഒാടിച്ചതിന് ഒാേട്ടാറിക്ഷ ഡ്രൈവർക്കെതിരായ കേസ്, അസ്വാഭാവിക മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കേൻറാൺമെൻറ് െപാലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് സുരേന്ദ്രെൻറ പേരിലുള്ള കേസുകളായി കോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഇതിനുപുറമേ, ബി.ജെ.പിയുടെ മറ്റൊരു ജന.സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ ഉൾപ്പെട്ട കേസും കെ. സുരേന്ദ്രനെതിരായി സമർപ്പിക്കപ്പെട്ടുവത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.