വെഞ്ഞാറമൂട്: 15കാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് എട്ട് മാസം ജയിലിൽ കഴിഞ്ഞ പിതാവിന് ജാമ്യം. മകൾ ഗർഭിണിയായതിനെത്തുടർന്നാണ് പോക്സോ നിയമപ്രകാരം പിതാവ് മാര്‍ച്ച് മൂന്നിന് അറസ്റ്റിലായത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലില്‍ റിമാൻഡ് ചെയ്തു. മകൾ പ്രസവിച്ചതിനെ തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിൽ കുഞ്ഞിെൻറ പിതാവ് ഇയാളല്ലെന്ന് തെളിഞ്ഞു. തുടർന്ന് എസ്.പി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെയാണ് ജാമ്യം ലഭിച്ചത്. കൃത്യമായ തെളിവുകള്‍ പ്രതിക്കെതിരെ ഹാജരാക്കാത്തതിനാല്‍ പ്രതി വിചാരണ നേരിടേണ്ടതില്ലെന്നും പ്രതിയുടെ സ്ഥിതി അനുഭാവപൂർവം പരിഗണിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ച ഇയാള്‍ ശനിയാഴ്ച പുറത്തിറങ്ങി. ഡി.എൻ.എ പരിശോധന റിപ്പോർട്ട് വന്നിട്ടും െപാലീസ് യഥാസമയം കോടതിയിൽ സമർപ്പിച്ചില്ലെന്ന് പരാതിയുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമീഷന്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.