ആശുപത്രികളിൽ എലിപ്പനി വിഭാഗം: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പ്രധാന ആശുപത്രികളിൽ ഒരുമാസം 24 മണിക്കൂറും പ്രവർത്തിക്കുന്ന എലിപ്പനി ക്ലിനിക്ക് ആരംഭിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ സർക്കാറിൽനിന്ന് അടിയന്തര വിശദീകരണം തേടി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരിൽ നിന്നാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് അടിയന്തര റിപ്പോർട്ട് തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിെൻറ 100 മീറ്റർ പരിധിയിലുള്ള രക്തപരിശോധന ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന ആവശ്യത്തിലും റിപ്പോർട്ട് നൽകണം. ദുരിതാശ്വാസത്തിൽ പങ്കാളിയായതിനെ തുടർന്ന് എലിപ്പനി പിടിപെട്ട ഭർത്താവിനുവേണ്ടി ഭാര്യ കവടിയാർ സ്വദേശിനി റീജ ഹഫീസ് നൽകിയ പരാതിയിലാണ് ഉത്തരവ്. കാഷ്വാലിറ്റി പരിസരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബും മറ്റ് ആശുപത്രികളിൽ എലിപ്പനി ക്ലിനിക്കും അനുവദിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.