വനിത കമീഷന്‍ നോക്കുകുത്തി, പിരിച്ചുവിടണം -വി. മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിത കമീഷനെ പിരിച്ചുവിട്ട് പുതിയ സമിതിയെ നിയമിക്കണമെന്ന് വി. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സി.പി.എം എം.എല്‍.എയായ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്ന വനിത കമീഷന്‍ അധ്യക്ഷയുടെ നിലപാട് സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെതന്നെ ചോദ്യംചെയ്യുന്നതാണ്. ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയിലും വനിത കമീഷന്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിട്ടില്ല. പാര്‍ട്ടിയും വനിത കമീഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സി.പി.എമ്മിെൻറ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിത കമീഷന്‍ മാറിയിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പറയുന്ന വനിത കമീഷെൻറ നിലപാട് കേസ് ഒതുക്കിത്തീര്‍ക്കുന്നതിെൻറ ഭാഗമായുള്ളതാണ്. രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ് വനിത കമീഷനില്‍ നിയമിക്കപ്പെടാറുള്ളതെങ്കിലും ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ നിക്ഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയുമാണ് കീഴ്വഴക്കം. എന്നാല്‍ ഇപ്പോള്‍ സ്ഥിതി തീര്‍ത്തും വിഭിന്നമായി മാറിയിരിക്കുെന്നന്നും മുരളീധരൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.