തിരുവനന്തപുരം: ഐ.പി.ഇ ഗ്ലോബലുമായുള്ള കരാർ ഒപ്പിടൽ ഉടൻ നടക്കാനിരിക്കെ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കോർപേറഷൻ നേരിട്ട് നടത്തുന്ന പദ്ധതികൾക്കായി പണം വകയിരുത്തി. അഞ്ചുകോടിരൂപ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് കമ്പനി സി.ഇ.ഒയുടെ അക്കൗണ്ടിലേക്ക് കൈമാറാൻ വ്യാഴാഴ്ച ചേർന്ന കൗൺസിൽയോഗം തീരുമാനിച്ചു. നിലവിലെ ബസ്സ്റ്റോപ്പുകൾ സ്മാർട്ട് ബസ് സ്റ്റോപ്പുകളാക്കൽ, ഡ്രിങ്കിങ് വാട്ടർ ഫൗണ്ടൻ നിർമാണം, പൊതുശുചിമുറി നിർമാണം, ഭുഗർഭ കേബിളിങ്, 24 മണിക്കൂർ കുടിവെള്ള സംവിധാനം, ഖരമാലിന്യ നിർമാർജനം തുടങ്ങിയ പദ്ധതികൾക്കാണ് തുക ചെലവിടുക. എന്നാൽ, ബസ്സ്റ്റാൻഡ് നിർമാണത്തിന് 100 വാർഡുകളിലെയും കൗണസിലർമാരോട് സ്ഥലം കണ്ടെത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും പലരും തയാറായിട്ടില്ലെന്ന് മേയർ വി.കെ. പ്രശാന്ത് യോഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.