തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെൻറ് വിതരണം 16 മുതല്‍ നിര്‍ത്തിവെക്കാന്‍ സ്റ്റെൻറ് അസോസിയേഷൻ തീരുമാനം. 18 കോടി കുടിശ്ശിക ഉണ്ടെന്നാണ് അസോസിയേഷെൻറ വാദം. എന്നാല്‍ 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കുടിശ്ശിക തീര്‍ത്തതാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. 2013 മുതലുള്ള കുടിശ്ശികയായ 18 കോടി 15നകം കിട്ടണം. അല്ലാത്തപക്ഷം നിലവില്‍ നല്‍കിയിട്ടുള്ള സ്റ്റെൻറ് അടക്കം ഉപകരണങ്ങള്‍ തിരിച്ചെടുക്കും. പുതിയവ നല്‍കുകയുമില്ല. ഇക്കാര്യം വ്യക്തമാക്കി ആശുപത്രി സൂപ്രണ്ട്, ആരോഗ്യ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കുകയും ബാക്കിയുള്ളത് തീര്‍ക്കാന്‍ കാരുണ്യ ചിസ് പ്ലസ് പദ്ധതികള്‍ വഴി ഫണ്ട് അനുവദിച്ചു കിട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 2013 മുതലുള്ള കുടിശ്ശിക എത്രയാണെന്ന് കണ്ടെത്താന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കുടിശ്ശിക പ്രശ്നത്തില്‍ നേരത്തെ രണ്ടുവട്ടം സമരം ഉണ്ടായപ്പോള്‍ രോഗികളുടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.