11 ജില്ലകളിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടി; അന്തിമ കണക്ക് 20ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചതായി പ്രാഥമിക കണക്കുകൾ. സ്കൂളുകളിലെ ആറാം പ്രവൃത്തിദിനത്തിൽ ശേഖരിച്ച കണക്കിലാണ് വർധന സൂചിപ്പിക്കുന്നത്. സ്കൂൾ തുറക്കാത്ത കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസജില്ലയിലെയും കുട്ടികളുടെ വിവരം ശേഖരിച്ച ശേഷം അന്തിമകണക്ക് പ്രസിദ്ധീകരിച്ചാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ള സർക്കാർ നിർേദശം. നിപ ഭീതിയെ തുടർന്ന് വൈകി സ്കൂൾ തുറക്കുന്ന ഈ ജില്ലകളിൽ 12ന് വിദ്യാലയങ്ങൾ തുറന്നാൽ 20ന് ആയിരിക്കും ആറാം പ്രവൃത്തിദിവസം. അന്ന് ലഭിക്കുന്ന കണക്ക് കൂടി ചേർത്ത് 20ന് അന്തിമവിവരം പ്രസിദ്ധീകരിക്കും. കണക്കെടുപ്പ് പൂർത്തിയായ ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ ആണ് കുട്ടികളുടെ വർധന കൂടുതലുള്ളത്. എയ്ഡഡ് സ്കൂളുകളിലും വർധന ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളിലെല്ലാം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുട്ടികൾ കൂടിയിട്ടുണ്ട്. അന്തിമകണക്ക് പ്രസിദ്ധീകരിച്ച ശേഷമായിരിക്കും അധ്യാപക/അനധ്യാപക തസ്തിക നിർണയ നടപടികൾ തുടങ്ങുക. ഇത്തവണ ഓൺലൈൻ ആയാണ് തസ്തികനിർണയ നടപടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.