തിരുവനന്തപുരം: തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടർ ഒരാഴ്ച മുമ്പെങ്കിലും തുറന്നിരുന്നെങ്കിൽ കുട്ടനാട്ടിലെ പ്രളയത്തിന് ശമനം ഉണ്ടാകുമായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലും. ഇത് സർക്കാറിെൻറ ഗുരുതര വീഴ്ചയാണ്. സർക്കാർ പ്രഖ്യാപിച്ച 3800 രൂപയുടെ സാമ്പത്തികസഹായം ഉടൻ നൽകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പകർച്ചവ്യാധി തടയാൻ ബ്ലീച്ചിങ് പൗഡർ, ഡെറ്റോൾ, ലോഷൻ, വളംകടിക്കുള്ള ഓയിൻമെൻറ് എന്നിവ വിതരണം ചെയ്യണം. പുളിങ്കുന്ന് താലൂക്കാശുപത്രി ഉൾപ്പെടെ പ്രാഥമികാരോഗ്യ-കുടുംബക്ഷേമ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ ഒഴിവ് നികത്തണം. ടോയ്ലറ്റ് പുനർനിർമിക്കാൻ ഓരോ വീടിനും 5000 രൂപയെങ്കിലും നൽകണം. രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് അതുലഭ്യമാക്കണം. പ്രളയബാധിതമായി പ്രഖ്യാപിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിൽ കൃഷിനാശം സംഭവിച്ചവരിൽ ഇൻഷുറൻസ് കവറേജ് ഇല്ലാത്തവർക്കും നഷ്ടപരിഹാരം നൽകണം. വിത്ത്, വളം എന്നിവ ലഭ്യമാക്കണം. ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ െഡ്രഡ്ജറുകൾ ഉപയോഗിച്ച് വെള്ളം പമ്പ്ചെയ്തുകളയാൻ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കൈനകരി വില്ലേജിലെ 25 പാടങ്ങളിൽ ഏഴെണ്ണത്തിലെ കൃഷി കൃഷിക്കാർ സംരക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത സർക്കാർ നികത്തണം. സ്വാമിനാഥൻ കമീഷെൻറ രണ്ടാംഘട്ടം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തണ്ണീര്‍മുക്കം ബണ്ടിെൻറ മൂന്നാം ഘട്ടത്തിലെ മണ്‍ചിറ മണലിെൻറ ഉടമസ്ഥാവകാശ തര്‍ക്കത്തിെൻറ പേരില്‍ പൊളിക്കാതിരുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അത് പൊളിക്കാന്‍ നടപടി തുടങ്ങിയതോടെ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഓഖി ദുരന്തമുണ്ടായപ്പോഴും സര്‍ക്കാരിെൻറ പിടിപ്പുകേട് തീരാ ദുരിതം ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.