തിരുവനന്തപുരം: പ്രതികളെ ഹാജരാക്കാത്തതുമൂലം കൊലപാതകക്കേസിെൻറ വിചാരണ മുടങ്ങി. ചെങ്കൽചൂളയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന വിചാരണ നടപടിയാണ് പ്രതികളെ ജയിലിൽനിന്ന് കൊണ്ടുവരാത്തതിനാൽ മുടങ്ങിയത്. കേസിൽ ആറ് പ്രതികളാണുള്ളത്. രണ്ടാംപ്രതി പ്രായപൂർത്തിയാകാത്തയാളാണ്. ഒന്നാം പ്രതി പ്രബിത്, മൂന്നാം പ്രതി അനീഷ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കേണ്ടിയിരുന്നത്. ചെങ്കൽചൂള രാജാജി നഗറിൽ പ്രബിത്, അനീഷ്, പ്രശാന്ത്, കാലൻ കണ്ണൻ എന്ന റെജിൻ, ഊളൻ പ്രദീപ് എന്ന പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. 2011 മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്കൽചൂളയിൽ താമസക്കാരിയായ സുചിത്രയുടെ ഭർത്താവ് സുജിത്തിനെയാണ് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.