തച്ചങ്കരിക്ക്​ 'അള്ള്​'വെക്കാൻ സി.​െഎ.ടി.യു

യൂനിയനുകളെ പരസ്യമായി അധിക്ഷേപിക്കുന്ന തച്ചങ്കരിയുടെ നിലപാട് ധിക്കാരം തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ നിയമിച്ച കെ.എസ്.ആർ.ടി.സി മാേനജിങ്ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിക്ക് മൂക്കുകയറിടാൻ സി.െഎ.ടി.യു സംസ്ഥാന നേതൃത്വം സർക്കാറിനെ സമീപിച്ചു. കെ.എസ്.ആർ.ടി.സിയിലെ സി.പി.എം അനുകൂല യൂനിയനായ കെ.എസ്.ആർ.ടി.ഇയുടെ സമ്മർദത്തിന്മേലാണ് ഇടപെടൽ. തച്ചങ്കരിയുടെ പെരുമാറ്റം നിയന്ത്രിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ഒാഫിസിനെ നേതൃത്വം ധരിപ്പിച്ചു. ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാവുമെന്ന ഉറപ്പും തൊഴിലാളി യൂനിയൻ നേതൃത്വത്തിന് ലഭിച്ചു. ശനിയാഴ്ച ചേർന്ന സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റിൽ തച്ചങ്കരിക്ക് എതിരെ വിമർശനം ഉയർന്നു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി തൊഴിലാളികൾ ആത്മാർഥമായി സഹകരിക്കുേമ്പാഴാണ് എം.ഡി ജീവനക്കാരെ പരസ്യമായി അധിക്ഷേപിക്കുന്നത്. പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്താതെ, സഹകരിച്ചു നിന്നത്, േട്രഡ് യൂനിയനുകളുടെ ദൗർബല്യംകൊണ്ടല്ല എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. തൊഴിലാളികളെയും തൊഴിലാളി യൂനിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന തച്ചങ്കരിയുടെ നിലപാട് തരംതാണതും ധിക്കാരം നിറഞ്ഞതുമാണെന്ന് യോഗ ശേഷം സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു.ഒരു പൊതുമേഖലാ സ്ഥാപനത്തി​െൻറ എം.ഡിയായി നിയോഗിച്ച ഉദ്യോഗസ്ഥൻ നാടുവാഴിത്ത കാലത്തെ നാട്ടുപ്രമാണിയുടെ ശൈലിയിൽ പ്രവർത്തിക്കുന്നതും സംസാരിക്കുന്നതും അവസാനിപ്പിക്കാനുള്ള വിവേകം അദ്ദേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിപ്പോ സന്ദർശന വേളകളിൽ ജീവനക്കാരെ വിളിച്ചുകൂട്ടി സംസാരിക്കുമ്പോൾ തൊഴിലാളി യൂനിയനുകളെ അധിക്ഷേപിക്കൽ എം.ഡിയുടെ പതിവാണ്. ജീവനക്കാരുടെ സഹകരണം ഉറപ്പാക്കി നേതൃത്വം നൽകേണ്ട എം.ഡിയുടെ ഇൗ നിലപാട് അംഗീകരിക്കാനാവില്ല. ഡയറക്ടർ ബോർഡ് യോഗം സമയാസമയം വിളിക്കാതെ തനിക്കു തോന്നുന്ന ചില 'പരിഷ്കാരങ്ങൾ' വലിയ പ്രചാരണം നൽകി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തച്ചങ്കരിയുടെ ചെയ്തികളിൽ, തൊഴിലാളികൾ അസംതൃപ്തരാണ്. കോർപറേഷ​െൻറ തകർച്ചക്ക് കാരണം തൊഴിലാളികളാണെന്ന തച്ചങ്കരിയുടെ വാദം വിവരക്കേടും ധിക്കാരം നിറഞ്ഞതുമാണ്. ഒരു കാലത്തും രക്ഷപ്പെടില്ല എന്ന് പലരും വിധിയെഴുതിയിരുന്ന ട്രാൻസ്പോർട്ട് കോർപറേഷനെ സംരക്ഷിക്കാനുള്ള സർക്കാറി​െൻറ നടപടികൾക്കു പിന്നിൽ അണിനിരത്തേണ്ട തൊഴിലാളികളെ അപക്വമായ വാചകമടിയിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽനിന്നകറ്റാൻ ആരും ശ്രമിക്കരുതെന്നും സി.െഎ.ടി.യു മുന്നറിയിപ്പ് നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.