കൊല്ലം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഫോർമലിൻ തളിച്ച മത്സ്യം ട്രെയിൻ മാർഗം എത്തിക്കുെന്നന്ന പരാതിയെത്തുടർന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. കരിമീന്‍, പൊന്നാര, നെത്തോലി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനക്കയച്ചു. ചെക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് ട്രെയിൻവഴി മത്സ്യം കടത്തുന്നത് വര്‍ധിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യം സംസ്ഥാനത്തേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.