തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുൻ ആഭ്യന്തര ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാറിനെ വിസ്തരിച്ചു. ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിനുള്ള അനുമതി നൽകിയതിനെ സംബന്ധിച്ച മൊഴി നൽകാനാണ് ഡോ. കെ. ജയകുമാർ കോടതിയിൽ ഹാജരായത്. സി.ബി.ഐ തനിക്ക് നൽകിയ രേഖകളിൽ പ്രതികളെ വിചാരണചെയ്യാൻ പ്രാപ്‌തമായ തെളുവുകൾ ഉണ്ടായിരുെന്നന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബർ 27ന് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്ത് കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.