ട്രെയിനിന് കല്ലെറിഞ്ഞ കേസ്: യുവാവിന് രണ്ടുവർഷം തടവ്

കൊല്ലം: ട്രെയിനിന് കല്ലെറിഞ്ഞ കേസിൽ യുവാവിന് രണ്ടുവർഷം തടവ് ശിക്ഷ. അഞ്ചാലുംമൂട് ധന്യനിവാസിൽ ധനേഷിനെയാണ് (31) കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2017 ഒക്ടോബർ 18ന് പുലർച്ചെ കൊല്ലം ചിന്നക്കടക്ക് സമീപം ബാംഗ്ലൂർ-കൊച്ചുവേളി എക്‌സ്പ്രസിന് കല്ലെറിഞ്ഞ കേസിലാണ് വിധി. ചിന്നക്കട മേൽപാലത്തിനടിയിലെ പൊന്തക്കാട്ടിൽ ഒളിഞ്ഞിരുന്നാണ് കല്ലെറിഞ്ഞത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആർ.പി.എഫ് സി.ഐ ആർ.എസ്. രാജേഷിെൻറ നേതൃത്വത്തിൽ ധനേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ പലതവണ കാപ്പിൽ, പരവൂർ ഭാഗങ്ങളിൽ ട്രെയിനിന് കല്ലേറ് നടത്തിയതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. സമീപനാളിൽ ട്രെയിനിന് കല്ലേറുണ്ടായ സാഹചര്യത്തിൽ ആർ.പി.എഫ് നിരീക്ഷണം ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.