കടയ്ക്കൽ: സർക്കാർ ഭൂമി കൈയേറി പോബ്സൻ ഗ്രൂപ് തടയണ നിർമിച്ചു. ചിതറ പഞ്ചായത്തിലെ ചക്കമലയിലാണ് അനധികൃതമായി കൂറ്റൻ തടയണ നിർമിച്ചിരിക്കുന്നത്. 2009ലാണ് പുന്നപ്ര വയലാർ സമര സേനാനികൾക്ക് സർക്കാർ പതിച്ചുനൽകിയതുൾപ്പെടെയുള്ള ഏക്കർ കണക്കിന് ഭൂമി പോബ്സൻ വാങ്ങിയത്. ഇവിടെ വിപുലമായ രീതിയിൽ എം സാൻറ് പ്ലാൻറ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു. എന്നാൽ, പരിസ്ഥിതിലോല പ്രദേശമായിരുന്നിട്ടും പ്ലാൻറ് സ്ഥാപിക്കുകയായിരുന്നു. വിലയ്ക്കുവാങ്ങിയ ഭൂമിയിലെ പാറപൊട്ടിച്ച് തീർന്നശേഷം സമീപത്തെ സർക്കാർ ഭൂമിയിലേക്കും പാറ പൊട്ടിക്കാൻ തുടങ്ങിയതായി നാട്ടുകാർ ആരോപിക്കുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃതമായാണ് സർക്കാർ ഭൂമിയിലെ പാറ സ്വന്തമാക്കുന്നത്. എം സാൻറിനായി വെള്ളം ശേഖരിക്കാൻ കൂറ്റൻ തടയണ നിർമിച്ചിരിക്കുന്നതും സർക്കാർ ഭൂമിയിലാണ്. വിവരാവകാശരേഖ പ്രകാരം തടയണ നിർമിച്ചിരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ദലിത് കോളനികളിലായി അമ്പതോളം പേർ താമസിക്കുന്നുണ്ട്. തടയണ ഭീഷണിയാണെന്നും അനധികൃത നിർമാണത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.