ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും തകർക്കപ്പെട്ടു ^കാനം രാജേന്ദ്രൻ

ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും തകർക്കപ്പെട്ടു -കാനം രാജേന്ദ്രൻ കൊട്ടിയം: ഇന്ത്യൻ ജുഡീഷ്യറിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ പാർട്ടി കോൺഗ്രസിെൻറ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിലെ റെഡ് വളൻറിയർമാരുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലെ ജഡ്ജിമാർ തന്നെ രണ്ട് വിഭാഗമായി മാറി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെൻറിന് നോട്ടീസ് നൽകുന്ന സ്ഥിതി ഉണ്ടായി. പാർലമെൻറിൽ അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാതെ 21 ദിവസം രാജ്യത്തെ ജനാധിപത്യത്തെ നരേന്ദ്ര മോദി കശാപ്പുചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം. സജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, സംസ്ഥാന വളൻറിയർ ക്യാപ്റ്റൻ രമേശ് കുമാർ, ജി.ബാബു സി.പി. പ്രദീപ്, ദിനേശ് ബാബു എ. ഇബ്രാഹിംകുട്ടി, ടി. വിജയകുമാർ, മനോജ്കുമാർ എം. രാധാകൃഷ്ണപിള്ള, ജലജകുമാരി, അതുൽ ബി. നാഥ്, മണികണ്ഠൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.