ശ്രീകാര്യം: 60 വർഷമായി പൊതുവിഭവ സമാഹരണത്തിൽ കേരളം താഴേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷെൻറ പഠനം വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ആശങ്കജനകമായ ഈ കണ്ടെത്തൽ. ഗൾഫ് പണത്തിെൻറ ഒഴുക്ക് മൂലം എഴുപതുകളുടെ പകുതി മുതൽ നികുതി നൽകാനുള്ള ശേഷിയിൽ കേരളം വൻ കുതിപ്പ് നടത്തിയെന്ന് പഠനം പറയുന്നു. എന്നാൽ, ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന മൊത്തം പൊതുവിഭവങ്ങളിൽ കേരളത്തിെൻറ ഓഹരി 4.45 ശതമാനത്തിൽനിന്ന് 4.51 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളൂ. പെട്രോൾ, മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളാണ് സംസ്ഥാനത്തിെൻറ തനത് നികുതി വരുമാനത്തിൽ 58.78 ശതമാനം സംഭാവന ചെയ്യുന്നത്. ഇതാകട്ടെ പാവപ്പെട്ടവരുടെ മേൽ അമിതമായ ഭാരം കെട്ടിെവച്ച് നേടുന്നതാണെന്നും പഠനം വെളിപ്പെടുത്തുന്നു. പ്രഫ. കെ.പി. കണ്ണെൻറ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ഡോ. ജോസ് സെബാസ്റ്റ്യനാണ് പ്രബന്ധം അവതരിപ്പിച്ചത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി. നാരായണ, പ്ലാനിങ് ബോർഡ് അംഗങ്ങളായ ഡോ. കെ.എൻ. ഹരിലാൽ, ഡോ. രവിരാമൻ, ഡോ. ബി.എ. പ്രകാശ്, ഡോ. മേരി ജോർജ് , പ്രഫ. കെ.ജെ. ജോസഫ്, പ്രഫ. പുഷ്‌പാംഗദൻ, പ്രഫ. കെ.എൻ. ഗംഗാധരൻ, ഡോ. ഷൈജൻ, ഡോ.കെ.എൻ.എസ്. നായർ, പ്രഫ. നാഗരാജ നായിഡു, ഡോ. കബീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.