തിരുവനന്തപുരം: ടി.പി. സെൻകുമാർ കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുക മാത്രമല്ല വിധിയുടെ അന്തസത്തയെ തന്നെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ ആരോപിച്ചു. കോടതി വിധി നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നടത്തിയ സ്ഥാനചലനങ്ങൾക്ക് ഈ സാഹചര്യത്തിൽ ദുരൂഹതയുണ്ട്. ഏറ്റവുമധികം ആരോപണവിധേയനും അഴിമതിക്കാരനുമായ ടോമിൻ തച്ചങ്കരിയെ ഡി.ജി.പി ആക്കാനാണ് പിണറായിയും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. അതിന് കളമൊരുക്കാനാണ് വിധിക്ക് വ്യക്തത വരുത്താനെന്ന പേരിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഇത്രയും താമസിപ്പിച്ചതിന് സംസ്ഥാന സർക്കാർ കോടതിയോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും മാപ്പുപറയണം. പിണറായിയുടെ ധാർഷ്ട്യത്തിന് കോടതിയിട്ട പിഴ ജനങ്ങളിൽനിന്ന് ഈടാക്കാൻ പാടില്ല. അത് മുഖ്യമന്ത്രി കൈയിൽനിന്നെടുത്ത് നൽകണമെന്നും വി. മുരളീധരൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.