കൊച്ചി: കള്ളപ്പണം വെളുപ്പിെച്ചന്ന പരാതിയില്‍ സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സഹകരണ സംഘം സെക്രട്ടറിമാർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊല്ലത്തെ കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്ക്കല്‍, പുതിയകാവ്, മയ്യനാട് എന്നീ സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നോട്ട് നിരോധന കാലയളവില്‍ റിസർവ് ബാങ്ക് ഏര്‍പ്പെടുത്തിയ പരിധികള്‍ ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനാവശ്യമായാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിമാർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചേപ്പാൾ ഇവരെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.