മലയിൻകീഴ്: ബിവറേജസ് ഷോപ് ജീവനക്കാരനെ മർദിച്ചകേസിൽ ഒരാൾ അറസ്റ്റിൽ. മലയിൻകീഴ് ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരൻ ഷാജിയെ ആക്രമിച്ച കേസിൽ സാംജിത്തിനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കടയടച്ച് മടങ്ങുമ്പോൾ രാത്രി 9.40ന് സാംജിത് ഉൾപ്പെടെ നാലംഗസംഘം ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ ഔട്ട്ലെറ്റിൽ വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചപ്പോൾ കൗണ്ടറിലുണ്ടായിരുന്ന ഷാജി വിലക്കി. ഇതേതുടർന്ന് പ്രകോപിതനായ ഇയാൾ കമ്പ്യൂട്ടറും ബില്ലിങ് മെഷീനും അടിച്ചുതകർത്ത കേസിൽ റിമാൻഡി ലായിരുന്നു. ജാമ്യത്തിൽ ഇറങ്ങി പ്രതികാരം ചെയ്യുകയായിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മറ്റുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.