ലോ അക്കാദമി: സത്യഗ്രഹം നടത്തുന്ന എ.ഐ.വൈ.എഫ് നേതാവിന് പൊലീസ് മര്‍ദനം

തിരുവനന്തപുരം: ലോ അക്കാദമിക്കു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്ന എ.ഐ.വൈ.എഫ് നേതാവിനെ പൊലീസ് മര്‍ദിച്ചു. പരിക്കേറ്റ നേതാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ല ജോയന്‍റ് സെക്രട്ടറിയുമായ എ. സാജനാണ് പൊലീസ് മര്‍ദനമേറ്റത്. പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സമരപ്പന്തലില്‍ അഭിവാദ്യം അര്‍പ്പിക്കാന്‍ പ്രകടനമായത്തെിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ അകാരണമായാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ സാജനെ മര്‍ദിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് കണ്ടുനിന്ന പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ വാക്കുതര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചു. മര്‍ദനമേറ്റ് നിലത്തുവീണ സാജനെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുപിന്നില്‍ എസ്.എ.പി ക്യാമ്പില്‍നിന്ന് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം ചൂണ്ടിക്കാട്ടി പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. വെള്ളിയാഴ്ച രാത്രി പൊലീസ് ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.