തിരുവനന്തപുരം: കേരള സർവകലാശാലയിൽ . സർവകലാശാലക്ക് നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായി പോത്തൻകോടുള്ള ഗുരുകൃപ കോളജിെൻറ ട്രസ്റ്റ് ചെയർമാനായി മറ്റൊരാളെ നിയമിച്ചതിനെതിരെയാണ് പരാതി. ഇതുസംബന്ധിച്ച് ഹിന്ദു ചേരമർ മഹാജന സംഘം സെക്രട്ടറി പി. ശശിധരൻ ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകി. കോളജിെൻറ നോമിനിയായി സർവകലാശാലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും മറ്റ് സ്ഥാപനങ്ങളിലും ബന്ധപ്പെടാനുള്ള അധികാരം മാനേജ്മെൻറ് ട്രസ്റ്റിയായ നിർമലാനന്ദനാണ്. ഇത് ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ട്രസ്റ്റ് ഡീഡിെൻറ വ്യവസ്ഥകൾ മാറ്റണമെങ്കിൽ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബന്ധെപ്പട്ട നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് തീരുമാനമെടുത്ത് രജിസ്ട്രാർ അംഗീകാരം നൽകിയാൽ മാത്രമേ സർവകലാശാലയുടെ പട്ടികയിൽ മാനേജർ ആയിരിക്കാൻ സാധിക്കൂ. അതിന് വിരുദ്ധമായി ട്രസ്റ്റിെൻറ മാനേജറായി മറ്റൊരാളെ നിയമിച്ചതായി വ്യാജരേഖ സമർപ്പിച്ച് സർവകലാശാലയെയും കോളജിെൻറ ട്രസ്റ്റ് അംഗങ്ങളെയും കബളിപ്പിച്ചിരിക്കുകയാണ്. ഇതേപ്പറ്റി ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും സർവകലാശാലയുടെ ലിസ്റ്റിൽ അനധികൃതമായി മാനേജറായി കടന്നുകൂടിയ ആെള ഒഴിവാക്കണമെന്നും ആണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.