നേമം: ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെ വനിത നഴ്സിങ് അസിസ്റ്റൻറിനെ മർദിച്ച കേസിൽ ശാന്തിവിള കുറുവാണി പള്ളിക്ക് സമീപം സർവോദയം കോളനിയിൽ സലീമി(48)നെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ചികിത്സക്കെത്തിയ ഇയാൾ മുറിവ് െവച്ചുകെട്ടുന്നതിനിടെ വേദനിപ്പിെച്ചന്നുപറഞ്ഞ് മർദിക്കുകയായിരുെന്നന്നാണ് പരാതി. നേരത്തെ ഒ.പി ടിക്കറ്റില്ലാതെ മുറിവ് െവച്ചുകെട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ ഡ്രസിങ് റൂമിൽ എത്തിയിരുന്നു. ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടുവരാൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. ഇതിലുള്ള വൈരാഗ്യമാകാം മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ആശുപത്രിക്ക് പുറത്തുപോയ ഇയാളെ സമീപത്തെ കടയിൽ സാധനം വാങ്ങാനെത്തവെ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.