അപകീര്‍ത്തി പ്രചാരണം; മാസികക്കെതിരെ കേസ്

തിരുവനന്തപുരം: അപകീര്‍ത്തികരമായ രൂപത്തില്‍ തനിക്കെതിരെ പ്രചാരണം നടത്തിയ മാസികക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സൂര്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസെടുത്തത്. മാസികയില്‍ ‘കൊച്ചിയിലെ ആണ്‍വേശ്യകള്‍’ എന്ന ലേഖനത്തിലാണ് തന്‍െറ ചിത്രങ്ങള്‍ അശ്ളീലരീതിയില്‍ ദുരുപയോഗം ചെയ്തതെന്ന് സൂര്യ പറഞ്ഞു. ഭിന്നലിംഗക്കാരുടെ സംഘടനയായ ഒയാസിസിന്‍െറ നേതൃത്വത്തില്‍ കുമാരപുരത്ത് നിന്ന് മാസികയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 50 പേര്‍ പങ്കെടുത്ത മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ മാസിക കത്തിച്ചു. ഒയാസിസ് പ്രസിഡന്‍റ് രഞ്ജിനി പിള്ള, എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് മാനേജര്‍ അനീഷ്, ശ്രീക്കുട്ടി, അമല്‍, സൂര്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.