വെഞ്ഞാറമൂട്: വനമേഖലയില്‍ മാലിനം തള്ളല്‍ വ്യാപകമാകുന്നു. ചാക്കിലും സഞ്ചിയിലും കെട്ടിയാണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. പാലോട് മേഖലയിലെ വനപ്രദേശങ്ങളായ കാഞ്ചിനട, വെള്ളയന്‍ദേശം, മൈലമൂട് എന്നിവിടങ്ങളിലെല്ലാം വന്‍തോതില്‍ ചാക്കില്‍കെട്ടി മാലിന്യം തള്ളുകയാണ്. ഇത് വന്യജീവികളുടെ ജീവനും ആവാസവ്യവസ്ഥക്കും ഭീഷണിയാകുകയാണ്. വനപാലകരുടെ ഒത്താശയോടെയും കണ്ണുവെട്ടിച്ചുമാണ് വനത്തിനുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നത്. 1927ലെ ഇന്ത്യന്‍ വന നിയമപ്രകാരം വനത്തിനുള്ളിലെ മാലിന്യനിക്ഷേപം അനധികൃത കടന്നുകയറ്റമായി കണക്കാക്കി ജയില്‍ശിക്ഷ അടക്കം നല്‍കാവുന്ന കുറ്റമാണ്. പ്ളാസ്റ്റിക്, മെഡിക്കല്‍ സ്റ്റോര്‍ മാലിന്യം എന്നിവയെല്ലാം വനത്തില്‍ നിക്ഷേപിക്കുന്നു. കാട്ടുപന്നി, കുറുക്കന്‍, കുരങ്ങ് എന്നിവയും പലതരം പക്ഷികളും ഈ മാലിന്യം തിന്നുകയാണെന്ന് വനപാലകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് വന്യജീവികളുടെ അകാലമരണത്തിനും പലതരം അസുഖങ്ങള്‍ക്കും ഇടയാക്കും. ഗ്രാമീണ പുഴകളില്‍ ഭൂരിഭാഗവും വനത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. മാലിന്യനിക്ഷേപം പുഴകളെയും മലിനമാക്കുന്നുണ്ട്. റോഡരികില്‍ വരുന്ന വനപ്രദേശത്താണ് കൂടുതലും മാലിന്യം ഇടുന്നത്. ഇത്തരത്തിലുള്ള മാലിന്യം നീക്കംചെയ്യാന്‍ വനംവകുപ്പ് തയാറാകാത്തതും കുറ്റക്കാരെ കണ്ടത്തെി നടപടി എടുക്കാത്തതും സംഭവം വ്യാപകമാകാന്‍ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.