എമിഗ്രേഷന്‍ നടപടിക്ക് കപ്പലില്‍ കയറിയവര്‍ കുടുങ്ങി

വിഴിഞ്ഞം: കൂറ്റന്‍ കപ്പലില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് കയറിയവര്‍ മണിക്കൂറുകളോളം ഇറങ്ങാനാവാതെ കുടുങ്ങി. ബഹുനില കെട്ടിടത്തോളം ഉയരമുള്ള കപ്പലില്‍ കയറിയത് സാഹസികമായാണ്. കപ്പലിലെ ഗോവണി എത്താത്തതിനാല്‍ പൈലറ്റ് ലാഡറായ കയര്‍ ഏണിയില്‍ പിടിച്ച് തൂങ്ങിയാണ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറിയത്. ഒരുവിധ സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെയാണ് ഉദ്യോഗസ്ഥരെ ബോട്ടില്‍ കൊണ്ടുപോയതും കൂറ്റന്‍ കപ്പലിന് മുകളില്‍ കയറ്റിയതെന്നും ആക്ഷേപമുണ്ട്. എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കി തിരികെ കയര്‍ ഗോവണി വഴി ഇറങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഇവര്‍ക്ക് ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ നല്‍കിയിരുന്നില്ല. സാഹസികമായി ഇറങ്ങുന്നതില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു. ഇവര്‍ കപ്പലില്‍ കയറാതെ ബോട്ടില്‍തന്നെ ഇരുന്നു. ജീവന്‍ പണയം വെച്ചാണ് കയറില്‍ പിടിച്ചുതൂങ്ങി കപ്പലില്‍നിന്ന് ഇറങ്ങിയതെന്നും ഇടക്ക് ഒരു ഉദ്യോഗസ്ഥന്‍െറ ഒരു കൈ പിടിവിട്ടെന്നും ഭാഗ്യത്താല്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസ്റ്റര്‍ ലാഡര്‍ പ്രവര്‍ത്തിക്കാത്തതും വേണ്ടത്ര സുരക്ഷ സന്നാഹങ്ങള്‍ ഇല്ലാതെ കപ്പല്‍ സഞ്ചരിച്ചതും ഗുരുതര കുറ്റമാണെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.