മകളുടെ മരണം കൊലപാതകമെന്ന് വൃദ്ധ മാതാപിതാക്കളുടെ പരാതി

കാട്ടാക്കട: മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് വസ്തു വിറ്റ് പണം കൈക്കലാക്കിയ ശേഷം യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതായി വൃദ്ധ മാതാപിതാക്കളുടെ പരാതി. കേസ് അന്വേക്ഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ളെന്നും ആരോപണം. കള്ളിക്കാട് കുട്ടമല അഭിരാമി വിലാസത്തില്‍ സരോജിനിയുടെ മകള്‍ ശ്രീലതയാണ് (36) കാട്ടാക്കട മൊളിയൂര്‍കോണത്തെ വീട്ടില്‍ വെച്ച് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഏപ്രില്‍ രണ്ടിന് തീപ്പൊള്ളലേറ്റനിലയില്‍ കണ്ടത്തെുകയും തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആറിന് മരിക്കുകയുമായിരുന്നു. ഭര്‍ത്താവ് ശ്രീലതക്കൊപ്പം നില്‍ക്കുകയും മരണമൊഴി നല്‍കിയ ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും ശ്രീലതയുടെ ബന്ധുക്കള്‍ പറയുന്നു. പെട്രോളിഴിച്ച് ഭര്‍ത്താവ് തീകൊളുത്തിയതായി ശ്രീലത മരിക്കുന്നതിനു മുമ്പ് ബന്ധുക്കളോട് പറഞ്ഞതായും അവര്‍ പറയുന്നു. എന്നാല്‍, മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.