വിഴിഞ്ഞം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള പുല്ലൂര്‍ക്കോണം ആര്‍.വി ഹൗസില്‍ പീലി ബിനു എന്ന ബിനുവാണ് (35) അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് പയറ്റുവിളക്കുസമീപം കുഴിയംവിള കോളനിയില്‍ പ്രമോദിനെ (30) കമ്പിപ്പാര ഉപയോഗിച്ച് അടിച്ച കേസിലാണ് പ്രതി പിടിയിലായത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂട്ടുപ്രതിയായ സജിത് (30) നേരത്തേ അറസ്റ്റിലായി. പത്തോളം കേസില്‍ പ്രതിയും കാപ്പ നിയമപ്രകാരം രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ് പീലി ബിനുവെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.